....Unwinding reels of Our Cinema...

....Unwinding reels of Our Cinema...

Wednesday, February 16, 2011

Sandesam

ആഴത്തില്‍ വേരുപടര്‍ത്തുന്ന നര്‍മഭാവനയാണ് ഓരോ ശ്രീനിവാസന്‍ തിരക്കഥയെയും വ്യത്യസ്തമാക്കുന്നത്. സന്ദേശത്തിലെ ഈ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ ചിരി ഉണരും……താഴെ വായിക്കുക…..

സീന്‍ 22
പകല്‍
ഒരു പെണ്ണുകാണല്‍ ചടങ്ങ്.
പെണ്‍കുട്ടിയുടെ വീട്, ഇന്റീരിയര്‍ പ്രഭാകരനും അച്ചുതന്‍നായരും പെണ്‍കുട്ടിയുടെ അച്ഛനും. പതിവിനു വിരുദ്ധമായി ചെറുതായൊന്നൊരുങ്ങിയിട്ടുണ്ട് പ്രഭാകരന്‍. പക്ഷേ, ബുദ്ധിജീവിയുടെ ഗൗരവം വിട്ടിട്ടില്ല. അയാളുടെ പ്രകൃതം നന്നായറിയാവുന്നതുകൊണ്ട് ചെറിയൊരു പരിഭ്രമം കാണാനുളളത്
അച്ചുതന്‍നായര്‍ക്കാണ്.

ട്രേയില്‍ ചായക്കപ്പുകളുമായി പെണ്‍കുട്ടിയെ അവര്‍ക്കിടയിലേക്കാനയിച്ച് അമ്മ വാതിലിനപ്പുറം മറഞ്ഞു. സാമാന്യം സുന്ദരിയായ പെണ്‍കുട്ടി.
കുട്ടി ടീപ്പോയില്‍ ചായക്കപ്പുകള്‍ എടുത്തുവയ്ക്കുന്നതിനിടയില്‍ അടക്കത്തില്‍ അച്ചുതന്‍നായര്‍ (പ്രഭാകരനോട്): ശരിക്കും നോക്കിക്കോളൂ .
അപ്പം പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ. പാര്‍ട്ടിക്കാര്യം മിണ്ടരുത്. വക്കീലാണ്. കോടതിയില്‍ പോകുന്നു എന്നൊക്കെയാ പറഞ്ഞിട്ടുളളത്.
പ്രഭാകരന്‍ (ഗൗരവത്തില്‍): അങ്ങനെ നുണ പറയേണ്ട കാര്യമൊന്നുമെനിക്കില്ല.
അവരുടെ സംസാരം ശ്രദ്ധിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍: എന്താ?
അച്ചുതന്‍നായര്‍: ഒന്നുമില്ല, ചില കോടതിക്കാര്യങ്ങള്‍ പറയുകയായിരുന്നു.
തികഞ്ഞ ഗൗരവം പാലിച്ച് പ്രഭാകരന്‍: അല്ല. റവലൂഷണറി ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഒരു ബുദ്ധിജീവിയാണ് ഞാന്‍.
അന്തരീക്ഷം ഒന്നു ലഘൂകരിക്കാനായി അച്ചുതന്‍നായര്‍: ഒരു തമാശയ്ക്ക്-സൈഡായിട്ട്-ഉണ്ട്.
പ്രഭാകരന്‍(അതിഷ്ടപ്പെടാതെ): തമാശയ്‌ക്കൊ.(പെണ്‍കുട്ടിയുടെ അച്ഛനോട്) പാര്‍ട്ടി എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
പെണ്‍കുട്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു.
പ്രഭാകരന്‍(അവളോട്): അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ മോചനത്തിനായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയാറാണോ.
പെണ്‍കുട്ടിയുടെ ചിരി മാഞ്ഞു. അച്ഛന്റെ മുഖത്തും പകപ്പ്. അച്ചുതന്‍നായര്‍ ഉമിനീരിറക്കി.
മറുപടി ഇല്ലെന്നു കണ്ട് പ്രഭാകരന്‍: വേണ്ട, ഞാന്‍ തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.
ചെറിയൊരു പരുങ്ങലിലാണ് അച്ചുതന്‍നായര്‍
ഒന്നിളകിയിരുന്ന് പ്രഭാകരന്‍: ബൂര്‍ഷ്വാസി കം സലിം എന്ന പുസ്തകം വായിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ഡോണ്‍ട്രൊഡന്‍-എ ക്വസ്റ്റിയന്‍
മാര്‍ക്ക്?
ആഡന്‍ സക്‌സലിയുടെ പുസ്തകം? അതുമല്ലെങ്കില്‍ ദസ് ക്യാപിറ്റല്‍?
പെണ്‍കുട്ടി മൗനം
പ്രഭാകരന്‍: എന്താ വായനാശീലം ഇല്ലേ?
അച്ഛന്‍(അഭിമാനത്തോടെ): അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങള്‍ എല്ലാവരും വായിക്കാറുണ്ട്.
അച്ചുതന്‍ നായര്‍ക്ക് തല്‍ക്കാലത്തേക്ക് സമാധാനമായി. പക്ഷേ, പ്രഭാകരന്‍ വിടുന്ന മട്ടല്ല.
പ്രഭാകരന്‍: അത്രയേ ഉളളൂ. ശരി വായിച്ച നോവലില്‍ ഏറ്റവും ഇഷ്ടപ്പെട്ട നോവല്‍ ഏതാണ്?
പെണ്‍കുട്ടി നിന്നു വിയര്‍ക്കുകയാണ്.
അച്ഛന്‍: ഏതാ മോളേ?
എന്തുപറയണമെന്നറിയാതെ പെണ്‍കുട്ടി: അത്-
പ്രഭാകരന്‍: അത്…?
അച്ഛന്‍: എന്തായാലും പറഞ്ഞേക്ക്.
പെണ്‍കുട്ടി (നാണത്തോടെ): ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാബീച്ച്.
തീരെ രുചിക്കാതെ പ്രഭാകരന്‍: ഹവ്വാബീച്ചോ? അതെന്തു ബീച്ച്?
പ്രഭാകരന്റെ വിചാരണയില്‍ നിന്നും രക്ഷപ്പെടാനായി, ഇടയ്ക്കുകയറി അച്ചുതന്‍ നായര്‍: അതേതെങ്കിലും ഫോറിന്‍ബീച്ചായിരിക്കും.
അച്ഛന്‍(അഭിമാനത്തോടെ): കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തെയും മോള്‍ക്കു വലിയ ഇഷ്ടമാണ്.
പ്രഭാകരന്‍ അയാളാ പേരുകള്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. സംശയത്തോടെ
പ്രഭാകരന്‍: ഇഷ്ടം ന്നു പറഞ്ഞാല്‍-? (ഒന്നു നിര്‍ത്തി) അതുപോട്ടെ, എനിക്കു ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിന്
ആര്‍ഭാടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ പാര്‍ട്ടി ഓഫീസില്‍വച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും. കുട്ടി ഒരു
രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിനുശേഷം അരമണിക്കൂര്‍ ഞങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഞങ്ങളുടെ പാര്‍ട്ടിസൂക്തങ്ങള്‍ ഉറക്കെ ചൊല്ലും
പിന്നെ ഒരു ഗ്ലാസ് നാരങ്ങാവെളളം. ചടങ്ങ് തീര്‍ന്നു.
വിരണ്ടു നില്ക്കുകയാണ് അച്ഛനും മകളും. അമ്പരപ്പോടെ അച്ഛന്‍ അച്ചുതന്‍നായരെ നോക്കി, അയാളൊരു ഇളിഭ്യച്ചിരി ചിരിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ തുടരുന്ന പ്രഭാകരന്‍: ഞാനധികവും അണ്ടര്‍ഗ്രൗണ്ടിലായിരിക്കും. ഒളിവില്‍. ശ്രീമാന്‍ തോപ്പില്‍ഭാസിയുടെ
ഒളിവിലെ ഓര്‍മകള്‍ വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും. INSP ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോള്‍ ലോക്കപ്പിലോ ജയിലിലോ ആയെന്നും വരാം.
പെണ്‍കുട്ടിയുടെ മുഖം. ആ കുട്ടിയുടെ തൊണ്ടവരണ്ടപോലെ.
തീവ്രമായ വിപ്ലവച്ചുവയില്‍ പ്രഭാകരന്‍: ഒരു വിപ്ലവകാരിയുടെ ഭാര്യ എന്തും സഹിക്കാന്‍ പ്രാപ്തയായിരിക്കണം. ചിലപ്പോള്‍ കുട്ടി വെടിയുണ്ടകള്‍ നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ വിരിമാറ് കാണിച്ചുകൊടുക്കേണ്ടിവരും.

No comments: